Total Page views

Monday 24 December 2012

ഇതിഹാസ സമാനമായ പോരാട്ടത്തോടെ സ്വാമി വിവേകാനന്ദപാറ

ഒരു മഹത്തായ രാഷ്ട്രത്തിലാകെ ആലസ്യവും അടിമത്തവും നിലനിന്നിരുന്ന സമയം.സ്വാതന്ത്ര്യബോധത്തിന്‍റെ ചിന്തകള്‍ ചിലരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കാലഘട്ടം.കൃത്യമായ ദിശാബോധമില്ലാതെ ജീവിതത്തിന്‍റെ ഓരോ ദിവസവും തള്ളി നീക്കിയ ഒരു ജനത.ഇതായിരുന്നു ഭാരതത്തിന്‍റെ അന്നത്തെ അവസ്ഥ.

                                                          ഈ അലസതയ്ക്കും അകര്‍മണ്യതയ്ക്കും എതിരെ ശക്തമായ ഭാഷയും തന്‍റെ കര്‍മപഥത്തിലൂടെയുള്ള നിരന്തര ചലനവുംകൊണ്ട് ഒരു രാഷ്ട്രത്തിന്റെ ജനതയ്ക്കാകമാനം വ്യക്തമായ ദിശാബോധവും ദേശസ്നേഹവും നല്‍കിയത് സ്വാമി വിവേകാനന്ദനായിരുന്നു.ചിക്കാഗോവിലെ സുപ്രസിദ്ധമായ പ്രസംഗം തൊട്ട് വെറും ഒന്‍പതുവര്‍ഷ കാലേയളവില്‍ ഈ പരമ പവിത്ര രാഷ്ട്രത്തിലെ ഓരോ മണ്‍തരികള്‍ക്കുപോലും രാഷ്ട്രസ്നേഹത്തിന്റെ വീര്യം അദ്ദേഹത്തിനു പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു.അദ്ദേഹം സന്ദര്‍ശിച്ച ഓരോ പ്രദേശവും താന്‍ മനസുകൊണ്ട് തൊട്ടറിഞ്ഞ ഓരോ സ്ഥലവും വിവേകാനന്ദ സ്വാമിയുടെ പേരില്‍ അറിയപെടാന്‍ തുടങ്ങി എന്നതിന് കാലം സാക്ഷിയായി.

പക്ഷെ അതിന്റെ പിറകിലെ ചില പോരാട്ടങ്ങളുടെ ചരിത്രം ആരാലും ചികഞ്ഞെടുത്തു പരിശോധിക്കപെടാതെ സാവധാനത്തില്‍ മണ്‍മറഞ്ഞു പോകുന്ന അവസ്ഥ സംജാതമായിടുണ്ട്.അതില്‍ പ്രധാനമാണ് കന്യാകുമാരി കടലില്‍ ആര്‍ത്തലച്ചു വരുന്ന തിരമാലകളെ തഴുകി നില്‍ക്കുന്ന വിവേകാനന്ദപാറ എന്ന പേരില്‍ എന്നറിയപെടുന്ന ശ്രീപാദപാറ.

ഭാരതത്തിന്റെ പുരാണഗ്രന്ഥങ്ങളെ പരിശോധിച്ചാല്‍ ശ്രീ കന്യാകുമാരിദേവി ശ്രീ പരമേശ്വരനെ പതിയായി ലഭിക്കുവാന്‍ തപസ്സു ചെയ്ത പാറയാണ്‌ ശ്രീ പാദപാറ എന്ന പേരിലും പിന്നീടു വിവേകാനന്ദ പാറ എന്നും അറിയപെടുന്നത്.ശ്രീ കന്യകുമാരിദേവിയുടെ തൃപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന പ്രത്യേക അടയാളവും ഇന്നും ആ പാറയില്‍ കാണുവാന്‍ സാധിക്കും.ഈ പ്രത്യേകത ഉള്ളതുകൊണ്ടും ഭാരതത്തിന്റെ തെക്കേ അറ്റത്തു ഭാരത മാതാവിന്റെ തൃപാദങ്ങളില്‍  അര്‍ചിച്ച പുഷ്പങ്ങള്‍പോലെ നിലനില്‍ക്കുന്നത് കൊണ്ടുമാകാം സ്വാമി വിവേകാനന്ദന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തിനു കൃത്യമായ രൂപരേഖ ലഭിക്കുവാന്‍ തുടര്‍ച്ചയായി മൂന്നു ദിവസങ്ങള്‍ (ഡിസംബര്‍ 25,26,27) ധ്യാന നിമഗ്നനായി ഈ പാറയില്‍ കഴിഞ്ഞത്. അദ്ദേഹത്തിനു ഇവിടെ നിന്നും വ്യക്തമായ ദിശാബോധം ലഭിക്കുകയും ഭാരത സംസ്കൃതിയുടെ മഹത്വം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്തു.തുടര്‍ന്നു വന്ന ഒന്‍പതു വര്‍ഷങ്ങള്‍ ലോകം മുഴുവന്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുകയായിരുന്നു.


1962 വിവേകാനന്ദ സ്വാമിയുടെ ജന്മശതാബ്ധി സമുചിതമായി ആഘോഷിക്കുവാന്‍ ദേശസ്നേഹമുള്ള ജനത തയ്യാറെടുത്തു തുടങ്ങി.ജാതി-മത ചിന്തകള്‍ക്കപ്പുറത്തു  മതവര്‍ഗീയത തൊട്ടു തീണ്ടാത്ത ഒരുപറ്റം ദേശസ്നേഹികള്‍ അദ്ധേഹത്തിന്റെ ജന്മശതാബ്ധിയോടനുബന്ധിച്ചു ശ്രീ പാദപാറയില്‍ ഒരു വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചു.കന്യാകുമാരിയിലെ ഒരു പറ്റം ദേശസ്നേഹികള്‍ ഹിന്ദു സേവാ സംഘം എന്ന പേരില്‍ ഒരു സമിതി ഇതിനായി രൂപികരിക്കുകയും ചെയ്തു.ഏതാണ്ട് ഇതേ സമയം മദിരാശി ( ഇന്നത്തെ ചെന്നൈ)യിലെ ശ്രീരാമക്രിഷ്ണ മിഷനും സമാന ചിന്താഗതിയുമയി മുന്നോട്ട് പോകുന്നുണ്ടായിരുന്നു.ഈ രണ്ടു പ്രസ്ഥാനങ്ങളും ഈയൊരു മഹത്തായ സംരഭതിനു വേണ്ടി പരസ്പരം യോചിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.അതോടെ ഈ സംരഭം ജനശ്രദ്ധ പിടിച്ചു പറ്റുകയും മാധ്യമങ്ങള്‍  അതേറ്റെടുക്കുകയും ചെയ്തു.

                                                   പക്ഷെ ഈ സംരഭത്തെ എതിര്‍ത്തുകൊണ്ട് കത്തോലിക്ക മതവിഭാഗം രംഗത്ത് വന്നു.

തങ്ങളുടെ ചിന്താശേഷി മതഭ്രാന്തിന്റെയും വര്‍ഗീയതയുടെയും തൊഴുത്തില്‍കൊണ്ടു പണയം വെച്ച ചില തല്‍പരകക്ഷികളായിരുന്നു ഈ എതിര്‍പ്പിനു പിന്നിലുണ്ടായിരുന്നത്.സങ്കുചിത മനസ്സില്‍ നിന്നും ഉടലെടുത്ത ഇരുണ്ട ആശയങ്ങള്‍ അവരെ ഈ മഹാത്മാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു.

പൊതുവെ ക്രിസ്തിയ വിഭാഗങ്ങള്‍ക്കു മേല്‍കൈ ഉണ്ടായിരുന്ന പ്രദേശത്തു എതിര്‍പ്പും സ്വാഭാവികമായി.1962 ഏപ്രില്‍ 4)o തിയ്യതി എതിരെറ്റത് ഭാരതത്തിന്റെ ദേശിയവാദികളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്നതിനു സമാനമായ പ്രവര്‍ത്തിയോടെയായിരുന്നു.അന്നായിരുന്നു പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിചിരുന്ന സ്ഥലത്ത് വലിയൊരു കുരിശൂ നാട്ടിയത്.
ലക്ഷ്മണേട്ടന്‍

ഈ പ്രവര്‍ത്തിയോടെ അവര്‍  ദേശിയതയെ വെല്ലുവിളിച്ചു.ഈ പ്രവര്‍ത്തിയെ വെറുതെ തള്ളി കളയുവാനോ കണ്ടില്ലെന്നു നടിക്കുവാണോ ദേശ സ്നേഹികള്‍ക്കാകുമായിരുന്നില്ല. കാരണം അവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് ഒരു ജാതി-മത ചിന്ഹമായിരുന്നില്ല പകരം ഭാരതത്തിന്റെ യുഗപുരുഷന്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ യായിരുന്നു.ആ പാറയില്‍ ഇതല്ലാതെ മറ്റെന്താണ് സ്ഥാപിക്കാന്‍ സാധിക്കുക .ഈ ദേശിയ വീക്ഷണം പോലും മതത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ഇക്കുട്ടര്‍ ശ്രമിച്ചു.പക്ഷെ കര്‍മധീരരായ ദേശിയബോധമുള്ള യുവാക്കള്‍ ഇതിനെതിരെ പൊരുതാന്‍ തീരുമാനിച്ചു.ഇതിനു ലക്ഷ്മണന്‍,ബാലന്‍ തുടങ്ങി ദേശസ്നേഹമുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ സ്വജീവിതം ഭാരതമാതാവിന്റെ തൃപാദങ്ങളില്‍ അടിയറവെച്ചു.ആ മതചിന്ഹം പാറയില്‍ നിന്നും എടുത്തു മാറ്റി.രാഷ്ട്രം ഒന്നായി ആഗ്രഹിച്ച പുണ്യ പ്രവര്‍ത്തി ഈ ധീരരായ ആളുകള്‍ ഒരു മണികൂര്‍ കൊണ്ടു ഇല്ലാതാക്കി.അതോടെ പാറയും പരിസര പ്രദേശവും മത ഭ്രാന്തന്‍മാരെ കൊണ്ടു നിറഞ്ഞു.ഒടുവില്‍ നിയമ സംരക്ഷണം പാറക്കു നല്‍കുവാന്‍ തീരുമാനം ആയി.


സംഘടിത മതവിഭാഗങ്ങളുടെ മുന്നില്‍ ഏറാന്‍ മൂളികളാകുന്ന സര്‍ക്കാര്‍ ഇന്നു മാത്രമല്ല അന്നും ഇവിടെ ഉണ്ടായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഭക്തലിംഗം സര്‍വ്വ ശക്തിയും ഉപയോഗിച്ചു പാറയില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്തു.അതിനു അദ്ദേഹം ചില ദാര്യം എന്ന രീതിയില്‍ പറഞ്ഞ വാക്കുകള്‍ "വേണമെങ്കില്‍ ഒരു ശിലാഫലകം അവിടെ സ്ഥാപിച്ചോളൂ"  എന്നാണ്.

അങ്ങനെ മന്നത്ത് പദ്മനാഭനെ അധ്യക്ഷനാക്കി 1963 ജനുവരി 17 നു ഒരു ഫലകം പാറമേല്‍ സ്ഥാപിക്കപെട്ടു.പക്ഷെ മനസ്സ് നിറച്ചും മതഭ്രാന്തുമായി നടന്ന ചിലര്‍ ശിലാഫലകം നാലു മാസത്തിനുശേഷം 1963 മെയ്‌ 16നു തകര്‍ത്തു കടലിലേക്ക്‌ വലിച്ചെറിഞ്ഞു.

അതോടെ സമിതിയുടെ പ്രവര്‍ത്തനം അധികാര-നിയമ കുരുക്കില്‍പെട്ടു ഇഴയാന്‍ തുടങ്ങി.
                                             ഈ സമയത്തായിരുന്നു നിയതിയുടെ നിയോഗം പോലെ ഏകാനാഥ റാനഡേ രംഗപ്രവേശനം ചെയ്യുന്നത്.ആ സമയത്ത് അദ്ദേഹം രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ സര്‍ കാര്യവഹ്  ചുമതല താല്‍കാലികമായി വഹിക്കുകയായിരുന്നു.വിവേകാനന്ദ കൃതികളില്‍ അതിഗഹനമായ ഒരു പഠനം ഇതിനകം തന്നെ അദ്ദേഹം നടത്തി കഴിഞ്ഞിടുണ്ടായിരുന്നു .അതിന്റെ ക്രൊഡികരണം എന്ന നിലയില്‍ ഒരു പുസ്തകം എഴുതി പ്രസിദ്ധികരിക്കുകയും ചെയ്തിടുണ്ട്.രാഷ്ട്രിയ സ്വയം സേവക് സംഘം ഏല്‍പിച്ച താല്‍കാലിക ചുമതലയില്‍ നിന്നും ഒഴിഞ്ഞശേഷം നാഗ്പൂര്‍ കാര്യാലയത്തില്‍നിന്നും യാത്രതിരിക്കാന്‍ ഇറങ്ങുമ്പോള്‍ ഗുരുജി അദേഹത്തെ തന്റെ അടുക്കലേക്കു വിളിക്കുന്നു.അദ്ധേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചോദിച്ചു."താങ്കളുടെ സേവനം വിവേകാനന്ദപ്രതിമ സ്ഥാപിക്കുന്നതിനു പ്രയോചനകരമാകുമെന്നു ഇവര്‍ പറയുന്നു അതെപറ്റി താങ്കളുടെ അഭിപ്രായം എന്താണ് ?".പൊതുവെ വിഷയങ്ങളെ അതിഗഹനമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഏകാനാഥ റാനഡേ പെട്ടൊന്നൊരു മറുപടി പറഞ്ഞില്ല .പകരം ആലോചിച്ചു ഉത്തരം നല്‍കാം എന്നു പറഞ്ഞു അവിടെനിന്നും ഇറങ്ങി.അദ്ദേഹം ഇതിനുവേണ്ടി പല വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സ്ഥലങ്ങളും നേരിട്ട് സന്ദര്‍ശിച്ചു.വിവരങ്ങള്‍ ശേഖരിച്ചു അതിഗഹനമായി പഠിച്ചതിനുശേഷം നാഗ്പൂരിലേക്ക് തിരിച്ചു വന്നു .

ഇതു ഏറ്റെടുക്കാന്‍ തയ്യാറാണെന്നു ഗുരുജിയെ അറിയിച്ചു."ഇനി കുറച്ചുകാലം സംഘകാര്യം മറ്റുള്ളവര്‍ നോക്കി കൊള്ളും താങ്കള്‍ ഈ ദൗത്യം പൂര്‍ത്തികരിക്കുക" എന്നു പറഞ്ഞനുഗ്രഹിച്ചു.


ആ സമയം മുതല്‍ ഈ ദൗത്യത്തിനു പുതിയമാനങ്ങളും വ്യക്തമായ ദിശാബോധവും കൈവന്നു തുടങ്ങി.അദ്ദേഹം സമിതിയില്‍ അoഗമായി.കാരണം പുറത്തുനിന്നും കൊണ്ട് ഈ പുണ്യ പ്രവര്‍ത്തിയില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.ആദ്യമായി കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിനെ സന്ദര്‍ശിച്ചു.ഈ കാര്യം സംസാരിച്ചു.

പക്ഷെ ഹുമയൂണ്‍ കബീറിന്റെ മറുപടി വിചിത്രമായിരുന്നു.സ്വാമി വിവേകാനന്ദ പ്രതിമ അവിടെ വന്നാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാകും എന്നു പറഞ്ഞു അദ്ദേഹം കൈകഴുകി.പക്ഷെ രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്നും ആര്‍ജിചെടുത്ത ഇച്ഛാശക്തിയും ആത്മവിശ്വാസവും അത്ര പെട്ടന്നൊന്നും ഇല്ലാതായി പോകുന്നതായിരുന്നില്ല.വേണ്ടപ്പോള്‍ വേണ്ടതു ചെയ്യാന്‍ കഴിയുന്ന ശ്രുതം എന്ന സ്വയം സേവകന്റെ ഗുണവും അദ്ദേഹതിനു വേണ്ടുവോളം ഉണ്ടായിരുന്നു.

അദ്ദേഹം നേരെ പോയത് നിരവധി പത്രമോഫിസുകളിലെക്കയിരുന്നു.പത്രാധിപന്മാരെ കണ്ടു കാര്യങ്ങള്‍ വിശദികരിച്ചുകൊടുത്തു.പത്രങ്ങളില്‍ തുടര്‍ച്ചയായി.ഹുമയൂണ്‍ കബീറിന്റെ ഈ വിചിത്രവാദത്തെ ഖണ്ഡിച്ചുകൊണ്ട്  ലേഖനപരമ്പരകള്‍ വരാന്‍ തുടങ്ങി.ഒടുവില്‍ ഹുമയൂണ്‍ കബീര്‍ ഒരു സ്വയംസേവകന്റെ ഇച്ചാശക്തിക്കു മുന്‍പില്‍ മുട്ടു മടക്കി.


പിന്നീടു ഏകാനാഥ റാനഡേക്കു കാണാനുണ്ടായിരുന്നത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ആയിരുന്നു.തികഞ്ഞ ദേശിയവാദിയായ അദ്ദേഹം  മഹത്തായ സം ഭത്തിനു പൂര്‍ണ പിന്തുണ നല്‍കാമെന്നേറ്റു.അദ്ദേഹം മറ്റു എം.പിമാരുടെ പിന്തുണ കൂടി നേടിയെടുക്കുന്നതിന് ഉപദേശിക്കുകയും ചെയ്തു.കോണ്‍ഗ്രസിന്റെയും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെയും എം.പി മാരുടെ പിന്തുണ നേടിയെടുക്കുക അത്ര എളുപ്പമുള കാര്യമായിരുന്നില്ല .ഇതുകൊണ്ട് തന്നെ ഈ പാര്‍ട്ടികളിലെ   സര്‍വ്വസമ്മനതനായ ഒരാള്‍ ഒപ്പുവച്ചാല്‍ മറ്റുള്ളവരും ഇതേ പാതയിലേക്ക് വരും എന്ന ദീര്‍ഘ വീക്ഷണം ഏകാനാഥ റാനഡേയെകൊണ്ട് കോണ്‍ഗ്രസ്‌ എം .പി യായ രഘുനാദ് സിംഗിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചു.അങ്ങനെ ആദ്യ ഒപ്പ് അദ്ധേഹത്തില്‍നിന്നും സ്വീകരിച്ചു.അതോടെ കോണ്‍ഗ്രസ്‌ എം.പിമാര്‍ ഒന്നടങ്കം അതില്‍ ഒപ്പുവച്ചു.തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ എം.പി മാരുടെ പിന്തുണ നേടിയെടുക്കാന്‍ ബംഗാളിലേക്ക് പോവുകയും രേണുചക്രവര്‍ത്തി അടക്കം മുഴുവന്‍ എം.പി മാരും ഇതില്‍ ഒപ്പു വച്ചു.എവിടെ,എപ്പോള്‍,ആരെ സമീപിക്കമെന്ന സ്വയം സേവകന്റെ സഹചമായ ശ്രുതം ഇവിടെയും പ്രവര്‍ത്തിച്ചു .അങ്ങനെ 323 എം .പി മാര്‍ ഈ പുണ്യ കര്‍മത്തിന് പിന്തുണ പ്രഖ്യാപിച്ചു .മദിരാശി സര്‍കാരാണ് അന്തിമ തീരുമാനം എടുകേണ്ടത്             എന്ന് പറഞ്ഞു  നെഹ്രു ഇതില്‍ നിന്നും ഒഴിഞ്ഞു മാറി.ഈ സംരഭതിനു മുഴുവന്‍ അനുമതിയും നല്‍കേണ്ടിയിരുന്നത് മദിരാശി സര്‍ക്കാരായി മാറി.

ഭക്തലിംഗം നേരെത്തെ തന്നെ എതിര്‍പ്പരിയിച്ചിരുന്നു . അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിട്ടു സമീപിച്ചു അനുമതി നേടിയെടുക്കുക പ്രയാസമായിരുന്നു.ഏകാനാഥ റാനഡേ മന്ദിരത്തിന്റെ ഏകദേശ രൂപം തയ്യാറാക്കുകയും ശ്രീ കാമകോടി ശങ്കരാചാര്യരെ സമീപിക്കുകയും ചെയ്തു.അദ്ദേഹം ചില മാറ്റങ്ങളോടെ രൂപരേഖ അംഗിരിച്ചു .ഇവിടെയും ഏകാനാഥ റാനഡേയുടെ കൂര്‍മബുദ്ധി പ്രവര്‍ത്തിക്കുകയായിരുന്നു.കാരണം ഭക്തലിംഗം ആരാധിക്കുന്ന വ്യക്തിയായിരുന്നു കാമകോടി ശങ്കരാചാര്യര്‍.ആരാധ്യപുരുഷന്‍ പദ്ധതിയും മന്ദിരത്തിന്റെ രൂപരേഖയും അംഗിരിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഭക്തനു എതിര്‍ക്കുവാന്‍ സാധിക്കും?.ഒടുവില്‍ ഭക്തലിംഗവും സമ്മതിച്ചു.നിയമകുരുക്കുകള്‍ വളരെ വിദഗ്തമായി ഒഴിവായി.മന്ദിരത്തിന്റെ നിര്‍മാണത്തിനു വേണ്ടിയുള്ള അനുമതി നേടിയെടുത്തു.


ഇവിടെ സസൂക്ഷ്മം വീക്ഷിച്ചാല്‍ മനസിലാകുന്നത്, രാഷ്ട്രിയത്തിന്റെ ഒരു ലാഞ്ചനപോലും കടന്നു വരാതിരിക്കാന്‍ ഏകാനാഥ റാനഡേ ശ്രദ്ധിച്ചിരുന്നു.ചില എം.പിമാര്‍ വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അദ്ദേഹം അനുവദിച്ചിരുന്നില്ല.കാരണം രാഷ്ട്രിയ പരമായി അവതരിപ്പിക്കപെട്ടാല്‍ നല്ലതായാലും ചീത്തയാലും മറ്റുകക്ഷികള്‍ എതിര്‍ക്കും എന്ന വിശാല വീക്ഷണം അദ്ദേത്തിനുണ്ടായിരുന്നു.
അങ്ങനെ നിയമ പ്രശ്നത്തിന്റെ കാറുംകോളും ഒരുവിധം ഒഴിഞ്ഞു കിട്ടി.

                                             ഇനി അടുത്ത പ്രതിസന്ധി ധനശേഖരണമായിരുന്നു.കാരണം ആദ്യം വെറും ഒരു പ്രതിമ മാത്രം മതി എന്നതില്‍ നിന്നും മാറിവന്ന രൂപ രേഖയില്‍ മന്ദിരവും ശ്രീപാദം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു ക്ഷേത്രവും അടക്കം വളരെ  ബൃഹത്തായ രൂപരേഖയായി പരിണമിചിരുന്നു.ഏകദേശ ചിലവ് 1 കോടി 35 ലക്ഷം ആയിരുന്നു.പലരും ഇത്രയും വലിയ തുകയില്‍ മനസുടക്കി പ്രതീക്ഷകള്‍ നഷ്ടപെട്ടെങ്കിലും ഏകാനാഥ റാനഡേ ഇച്ഛാശക്തിക്കു മുന്‍പില്‍ ഈ പ്രതിസന്ധികള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടത് .അദ്ദേഹം പണത്തിനു വേണ്ടി പലരെയും സമീപിച്ചു .പലരും ഉപാധികളോടെ പണം കൊടുത്തു .

എന്തിനേറെ പറയുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജ്യോതി ബസുവിന്റെ ഭാര്യ കമല ബസുപോലും പണം പിരിക്കാന്‍ അദേഹത്തെ സഹായിച്ചു.

അങ്ങനെ 1964 നവംബര്‍ മന്ദിരത്തിനു വേണ്ടിയുള്ള ആദ്യ കല്ല്‌ കൊത്തി.മന്ദിരത്തിനു വേണ്ടിയുള്ള കല്ലുകള്‍ തന്ജാവൂരില്‍ നിന്നും എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലി ആയിരുന്നു.അതിനു മുന്‍പേ തന്നെ പാറയ്ക്കു ഈ മന്ദിരത്തെ താങ്ങി നിര്‍ത്താനുള്ള ശക്തിയുണ്ടോ എന്ന് പരിശോധിക്കുന്ന ശ്രമകരമായ ദൗത്യം നടത്തിയിരുന്നു. ശ്രീ കന്യാകുമാരി ദേവിയുടെ അനുഗ്രഹത്താല്‍ അതും വിജയകരമായി പൂര്‍ത്തിയാക്കി എന്നു ഏകാനാഥ റാനഡേ അഭിപ്രായപെട്ടു.പിന്നീടു സ്വാമിജിയുടെ ഒരു ചിത്രം വരക്കാനുള്ള ശ്രമകരമായ ദൗത്യം ആയിരുന്നു .കാരണം ഈ ചിത്രത്തെ അടിസ്ഥാനമാക്കി വേണം പ്രതിമയുടെ രൂപകല്പന നടത്തുവാന്‍ ഉണ്ടായിരുന്നത്.

ഏതാണ്ട് രണ്ടര വര്‍ഷത്തോളം വേണ്ടി വന്നു ഈ ഒരു ചിത്രം വരയ്ക്കുന്ന ആളെ കണ്ടെത്തുവാന്‍ എന്നു പറയുമ്പോള്‍ അതിലെ സൂക്ഷമത മനസിലാക്കവുന്നത്തെ ഉള്ളു .

അദ്ദേഹം ആദ്യം വരച്ച ചിത്രം സ്വീകാര്യമായിരുന്നില്ല രണ്ടാമത്തെ ചിത്രം അതി ഗംഭീരം ആയിരുന്നു .ഇന്നു വിവേകാനന്ദ പാറയില്‍ ഉജ്വല തേജസോടെ വിവേകാനന്ദന്‍ നില്‍ക്കുന്ന ചിത്രം സംഘത്തിന്റെ  സൃഷ്ടിയാണെന്നു അറിയുന്നവര്‍ വളരെ വിരളമാണ്.പിന്നീടു ഭാരതത്തിലെ പ്രഗല്‍ഭരായ എട്ടു ശില്പികള്‍ക്ക്‌ അയച്ചു കൊടുത്തു മാതൃക ഉണ്ടാക്കുവാന്‍ ആവശ്യപെട്ടു.അതില്‍ രണ്ടെണ്ണം തിരഞ്ഞെടുത്തു.ഒരെണ്ണം  മന്ദിരതിനകത്തും മറ്റൊരെണ്ണം ഇന്നു വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലും സ്ഥിതിചെയ്യുന്നു.

വിവേകാനന്ദ പാറയില്‍ സ്ഥാപിച്ചിരിക്കുന്ന സ്വാമിജിയുടെ പ്രതിമയുടെ ദൃഷ്ടി കൃത്യമായി ശ്രീ പാദത്തില്‍ പതിക്കത്തക്ക വന്നമുള്ള പ്രതിമയാണ് ഇന്നു മന്ദിരത്തിലുള്ളത്.

1970 ഓഗസ്റ്റ്‌  27നു ഭാരതത്തിന്റെ  അന്നത്തെ  പ്രസിഡണ്ട്‌ ശ്രീ വി.വി.ഗിരി മന്ദിരം രാഷ്ട്രത്തിനു  സമര്‍പിച്ചു.കരുണാനിധി അധ്യക്ഷത വഹിച്ചു .

ഇന്നു വിവേകാനന്ദ പാറയില്‍ സന്ദര്‍ശനം നടത്തുന്ന പലരും ഈ ഇതിഹാസ സമാനമായ പോരാട്ടത്തിന്റെ ചരിത്രം  അറിയാതെ പോകുന്നുണ്ട് .വിവേകാനന്ദ പാറയിലെ ധ്യാന മന്ദിരത്തിനകത്ത് നിന്നും പ്രവഹിക്കുന്ന ഓം കാര ശബ്ദത്തിനു ഇച്ഛാശക്തിയുടെ കരുത്തു കൂടിയുണ്ട് .മുന്‍പില്‍ നിന്നും പാറി കളിക്കുന്ന കേസരി വര്‍ണ പതാകയ്ക്ക് ധര്‍മ സംരക്ഷണത്തിന്റെ ചരിത്രം കൂടി പറയാനുണ്ട് .കലിയുഗത്തില്‍ ധര്‍മത്തെ സംരക്ഷിക്കുന്നവരെ മാത്രമേ ധര്‍മം സംരക്ഷിക്കുകയുള്ള് എന്ന ആപ്തവാക്യം ഇവിടെ സാര്‍ത്ഥകമാകുന്നു.


Tuesday 20 November 2012

പയറ്റി തെളിഞ്ഞ ശിഷ്യന്മാര്‍

ചില അടവുകള്‍ അങ്ങനെയാണ്.അതു പഠിക്കണമെങ്കില്‍ പ്രത്യേക കളരിയില്‍ തന്നെ പോകേണ്ടതുണ്ട് .കളരിമുറയിലെ പതിനെട്ടു അടവും പഠിച്ച തലയികല്‍ ചന്തുവോ ഇനി അതല്ല സാക്ഷാല്‍ തച്ചോളി തന്നെ നേരിട്ടു വന്നാലും പഠിപ്പിക്കാന്‍ പറ്റാത്ത ചില അഭ്യാസമുറകളുടെ കൂട്ടത്തില്‍ ഇതും പെടും എന്നു വിവരമുള്ളവര്‍ പറയുന്നു.ഈ അടവുകള്‍ പഠിക്കണമെങ്കില്‍  KSU എന്ന കേരള സ്റ്റേറ്റ് യുണിയന്‍ കളരിയില്‍ അവിടത്തെ കളരി പരമ്പര ഗുരുക്കന്മാരുടെ കീഴില്‍ തന്നെ പഠിക്കണം .


                                                 ഇനി അഭ്യാസമുറകള്‍ എന്തെല്ലാമെന്നു നോക്കാം.ഇതിനു തലമുതിര്‍ന്ന ആശാന്മാര്‍ പറഞ്ഞിരിക്കുന്ന പേരു ആവേശം എന്നാണ്.
കളരിയിലെ എത്രാമത്തെ അടവാണെന്ന് അവരോടുതന്നെ ചോദിക്കണം.നിത്യേന ഉള്ള അഭ്യാസത്തിലൂടെ ചില പ്രത്യേക പദവിയില്‍ എത്തിയവര്‍ മാത്രമേ ഇതു പ്രയോഗിക്കാരൂള്ളൂ.

                                               ചില പ്രത്യേക ഗുരുക്കന്മാര്‍ ഗോദയിലേക്ക് കടന്നു വരുമ്പോള്‍ ഒരു വിഭാഗം ശിഷ്യന്മാര്‍ കൂട്ടത്തോടെ മുന്നോട്ട് കടന്നു വരും.കടന്നുവരുന്ന ശിഷ്യന്മാര്‍ മുണ്ട് മടക്കി കുത്താന്‍ പാടില്ല .അതു കര്‍ശനം   .ഇതിനു തടയണ തീര്‍ക്കാന്‍ മറ്റൊരു കൂട്ടം ശിഷ്യന്മാരും കടന്നു വരും .പിന്നെ ചെയ്യേണ്ടത് വന്ന ഗുരുവിന്‍റെ കീഴില്‍ ഇരുവിഭാഗവും അങ്കം കുറിക്കും .ചുവടുകള്‍ എളുപ്പമാണ് .കുത്തിനു പിടിക്കുക ,പ്രത്യേക ഭാഷ പ്രയോഗിക്കുക ,പരസ്പരം തള്ളുക-വലിക്കുക ,പറ്റുമെങ്കില്‍ ഒന്നു കയ്യെടുത്ത് ആഞ്ഞുവീശുക.മതി ഇത്രയും ധാരാളം.അങ്ങനെ പോകുന്ന ചില നിരുപദ്രവകാരമായ ചിലമുറകള്‍.


                                                   അടവുകള്‍ പിഴക്കുമ്പോള്‍ ചില ഗുരുക്കന്മാര്‍ ആക്രോശിക്കും.ചിലപ്പോള്‍ കളരിവരെ വിട്ടു പോകും എന്നുവരെ പറഞ്ഞേക്കാം.എന്നിരുന്നാലും ശിഷ്യന്മാര്‍ അങ്കം തുടരണം എന്നാണ് നിയമം.

                                                         അടുത്തിടെ കേരളത്തിലെ ചരല്‍കുന്നിലെ ഒരു പ്രധാന പഠനകളരി കേന്ദ്രത്തിലും ഈ മുറകള്‍ നടന്നു എന്നാണ് കേട്ടു കേള്‍വി . ഇതുകൂടാതെ വളരെ മുന്‍പെങ്ങോ തീയില്‍ നിന്നും എങ്ങനെ രക്ഷപെടാം എന്ന സാധാരണമായ അടവുകൂടി ഇകൂട്ടര്‍ പ്രദര്‍ശിപ്പിചിടുണ്ടേത്രെ. അന്നു അത്ഭുതകരമായ പ്രകടനം ആണ് പോലും ഇകൂട്ടര്‍ നടത്തിയത്.എന്തായാലും ഇനി പലതും പഠിക്കണമെങ്കില്‍ അവിടെ ചേര്‍ന്നാല്‍ മതി എന്നു ജനസംസാരം.


നടുകഷണം: നമ്മുടെ നാട്ടിലും ഈ മുറകള്‍ നടക്കാറുണ്ട് .ഇതിനു ആവേശം എന്നല്ല പറയുന്നത് പകരം തമ്മില്‍ തല്ലും തെറിവിളിയും എന്നാണ്.ചില ആളുകളെ വിഡ്ഢികളാക്കാം പക്ഷെ എല്ലാവരെയും അങ്ങനെ ആക്കാന്‍ പറ്റില്ലല്ലോ എന്നു നിരൂപക ഭാഷ്യം . 

Tuesday 13 November 2012

അതിരുദ്രം

സര്‍വ്വം ശിവമയം എന്ന തത്വമുള്‍കൊള്ളുന്ന ശ്രീരുദ്ര മന്ത്രങ്ങളാല്‍ കണ്ണാടിപറമ്പ് അനുഗ്രഹീതമായിരിക്കുന്നു.പതിനൊന്നു ദിവസം നീണ്ടു നിന്ന അതിരുദ്ര മഹായജ്ഞത്തിനു പരിസമാപ്തിയായി.നൂറുകണക്കിനു ആളുകളുടെ നിരന്തരമായ കഠിനപരിശ്രമവും ശ്രീപരമേശ്വരന്‍റെ അനുഗ്രഹവും കൂടി ചേര്‍ന്നപ്പോള്‍ ഈ മഹത്തായ ദൗത്യം പൂര്‍ത്തികരിക്കുകയായിരുന്നു.

                                                           ഭാരതത്തില്‍ നിന്നും മാത്രമല്ല വിദേശരാജ്യങ്ങളില്‍നിന്നു പോലും ലക്ഷകണക്കിനു ഭക്തരും,വിമര്‍ശകരും ,പഠിതാക്കളും,യജ്ഞഭൂമിയിലേക്കു പ്രവഹിക്കുകയായിരുന്നു. വിമര്‍ശകരും പഠിതാക്കളും യജ്ഞഭൂമി സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പമെങ്കിലും ഭക്തിയുടെ ലാഞ്ചന അല്ലെങ്കില്‍ ചുരുങ്ങിയത് ഇതിന്‍റെ സംഘാടകരെ അഭിനന്ദിക്കാനുള്ള മനസെങ്കിലും ഉണ്ടായിടുണ്ടാകാം എന്നു നിസംശയം പറയാം.കണ്ണൂര്‍ നഗരത്തില്‍നിന്നും ഏതാണ്ട് 10 കി.മി അകലെയാണ് കണ്ണാടിപറമ്പ് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.അവിടെ ശിവ-ശാസ്ത ക്ഷേത്ര സന്നിധിയിലാണ് കേരളത്തിലെതന്നെ ഏഴാമത്തെ അതിരുദ്ര മഹായജ്ഞം നടന്നത്.1984 ല്‍ തൃശൂര്‍ വടക്കുംനാഥാ ക്ഷേത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ അതിരുദ്രമഹായജ്ഞം നടന്നത്.

                                                    കണ്ണാടിപറമ്പിലേക്ക് KSRTC അടക്കമുള്ള പ്രത്യേക ബസ്‌ സര്‍വീസുകള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരുക്കിയിരുന്നു.വ്യതിസ്ഥ വീക്ഷണത്തിലും ഇസത്തിലുംപെട്ട ആളുകള്‍ ഈ ലോക മംഗളകാരണമായ അതിരുദ്ര മഹായജ്ഞത്തെ തടസപെടുത്താന്‍ ശ്രമിച്ചെങ്കിലും പരമശിവന്‍റെ കാരുണ്യത്താല്‍ അതൊക്കെ നിഷ്പ്രഭമാകുന്ന കാഴ്ചയ്ക്കാണ് കണ്ണാടിപറമ്പ് സാക്ഷ്യം വഹിച്ചത്.ഹിന്ദു സമൂഹത്തിലെ പ്രമുഖ ആചാര്യന്മാരും പണ്ഡിതന്മാരും യജ്ഞവേദിയില്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ പൊളിചെറിയപ്പെട്ടത്‌ കലാഹരണപെട്ട സിദ്ധാന്തങ്ങളും ഇസങ്ങളുമായിരുന്നു.തങ്ങള്‍ ഇതുവരെ വിശ്വസിച്ച ഇസങ്ങളേക്കാള്‍ എത്രയോ മടങ്ങു മികച്ചതും വിശാല വീക്ഷണവുമുള്ള ഒരു പാരബര്യതിന്‍റെ പിന്തുടര്‍ചകാരാണ് നമ്മളെന്ന തിരിച്ചറിവ് യജ്ഞശാലയിലേക്ക്‌ ജനസാഗരം സൃഷ്ടിക്കുന്നതിനു കാരണമായി.

                                                കണ്ണാടിപറമ്പില്‍  ക്രമികരിച്ച രണ്ടു യജ്ഞശാലയില്‍ ഒന്നില്‍ അതിരുദ്രത്തിനുവേണ്ടി പീOങ്ങള്‍ ഒരുക്കിയിരുന്നു.മറ്റൊന്നില്‍ അഖണ്ഡ ഭാരതത്തിന്‍റെ രേഖചിത്രം വരച്ചിരുന്നു.









എന്താണ് അതിരുദ്രം

രുദ്രാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യുന്ന സാധാരണ ചടങ്ങാണ്.ശിവനെ ശ്രീരുദ്ര മന്ത്രം ചൊല്ലി അഭിഷേകം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.


ശ്രീരുദ്ര മന്ത്രത്തില്‍ രണ്ടു ഭാഗങ്ങള്‍ ഉണ്ട്
(1) നമകം ( നമകത്തില്‍ നമ: നമ: എന്ന പദം ആവര്‍ത്തിച്ചു വരും )
(2) ചമകം( ചമകത്തില്‍ ചമേ ചമേ എന്ന പദം ആവര്‍ത്തിച്ചു വരും)

നമകത്തിലും ചമകത്തിലും 11  അനുവാകങ്ങള്‍()() (ചെറിയ അധ്യായങ്ങള്‍ ഉണ്ട് .11 അനുവാകങ്ങളിലായി 15,13,17,17,15,15,16,17,19,9,13 എന്നിങ്ങനെ 166 മന്ത്രങ്ങള്‍ ഉണ്ട്.ശ്രീ രുദ്രമന്ത്രം ആരംഭിക്കുന്നത് മൂന്നാം ചമകത്തില്‍ വച്ചാണ്.

ശ്രീ രുദ്രമന്ത്ര ജപം ഈ രീതിയില്‍ ആണ്
ആദ്യം ഒരു അനുവാകം ചമകം പിന്നെ 11  നമകം
രണ്ടാം അനുവാകം ചമകം പിന്നെ 11  നമകം
മൂന്നാം അനുവാകം ചമകം പിന്നെ നമകം ....
അങ്ങനെ 11 അനുവാകം ചമകം പിന്നെ നമകം വരെ തുടരുന്നു.

ഇത്രയും മന്ത്രത്തെ ആകെ കൂടി ഒരു രുദ്രി എന്നു പറയുന്നു.


ലഘുരുദ്രം
11 രുദ്രി ചേര്‍ന്നാല്‍ ഒരു ലഘുരുദ്രം.ഒരാള്‍ക്കു 11 ദിവസം കൊണ്ടു തീര്‍ക്കുകയോ അല്ലെങ്കില്‍ 11പേര്‍ ചേര്‍ന്നു ഒറ്റദിവസം കൊണ്ടു തീര്‍ക്കുകയോ ചെയ്യാം.
നമകം 11 *11 =121
ചമകം 1 *11 =11


മഹാരുദ്രം
11  ലഘുരുദ്രം ചേര്‍ന്നു ഒരു മഹാരുദ്രം ഉണ്ടാകുന്നു.അതായത് 11 പേര്‍ 11 ദിവസം 11 ഉരുവീതം ചെയ്യും.
അപ്പോള്‍ നമകം 11 *121 =1331
ചമകം 11 *11  =121


അതിരുദ്രം
മഹാരുദ്രത്തിന്‍റെ 11 ഇരട്ടിയാണ് അതിരുദ്രം.ഇതു 11 ദിവസങ്ങള്‍ കൊണ്ടു മാത്രമേ തീരൂ.എല്ലാ ദിവസവും 11 സ്ഥലത്തായി 11 പേര്‍ വീതമുണ്ടാകും.11 സ്ഥലത്തും പത്മവും പൂജയും 11 വീതം കലശവും ഉണ്ടാകും.അപ്പോള്‍ 121 വേദജ്ഞര്‍ 11 ദിവസം 11  ഉരുവീതം ശ്രീരുദ്രം ജപിക്കും.
ഹോമം ഒന്നേ ഉണ്ടാവുകയുള്ളൂ.അവസാനദിവസം ഹോമത്തില്‍ വസോര്‍ധാരയോടു കൂടിയാണ് അതിരുദ്രം അവസാനിക്കുന്നത്.വസോര്‍ധാരക്ക് ചമകമാണ് മന്ത്രം.

യജുര്‍വേദത്തിലെ അഞ്ചാമത്തെ അധ്യായമാണ് രുദ്രധ്യായം.രുതം എന്നാല്‍ ദുഖം എന്നും ദ്രാവയതി എന്നാല്‍ നശിപ്പിക്കുന്നവന്‍ എന്നും ആകുന്നു .

രുദ്രയത്തിലെ എട്ടാമത്തെ അനുവകത്തില്‍ 11 മത്തെ മന്ത്രമായിട്ടാണ് നമ:ശിവായ അവതരിക്കുന്നത്.കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്നത് കൃഷ്ണയജുര്‍വേദത്തിലെ അതായത് തൈത്തരീയ സംഹിതയിലെ രുദ്രധ്യായമാണ്.

ശ്രീരുദ്രം രാവിലെ ജലപാനം ചെയ്യുന്നതിന് മുന്‍പേ തന്നെ ജപിക്കണം എന്നാണ് നിയമം.

സാധാരണ അതിരുദ്രം നടക്കുന്നത് ശിവക്ഷേത്രതിനോടനുബന്ധിച്ച വിശാലമായ ശാലയില്‍ ആണ് .ജപം കഴിഞ്ഞാല്‍ കലശങ്ങള്‍ അകത്തേക്കുകൊണ്ടുപോയി അഭിഷേകം ചെയ്യണം എന്നാണ് നിയമം.അതുകൊണ്ടു ആ യാത്രക്കുള്ള സൗകര്യവും വേണം.ശ്രീരുദ്രം തുടങ്ങുന്നതിനു മുന്‍പ് പ്രസാദശുദ്ധി,ബിംബശുദ്ധി,ആചാര്യവരണം,മണ്ഡപശുദ്ധി,അഭിവാദ്യം,ദേഹ ശുദ്ധി,പ്രാണയാമം,വ്യപകാoഗം,സംഗപൂരണം,ആത്മാരധാന,ഗുരുഗണപതിപൂജ,പീOപൂജ,ആവാഹനം,ധ്യാനം,മൂര്‍ത്തിപൂജ,നിവേദ്യം,പ്രസന്ന പൂജ ,ഹോമം എന്നിവ ചെയ്തതിനുശേഷം ശ്രീരുദ്ര മന്ത്രം ജപിക്കുന്നു.  
ഇതു പതിനൊന്നു ദിവസം തുടരുന്നു ..

ഏറ്റവും ഒടുവിലത്തെ ദിവസം വസോര്‍ധാര എന്ന ചടങ്ങോടെ ശ്രീ രുദ്രയജ്ഞം സമാപിക്കുന്നു .

വസോര്‍ധാര
ഒരു ചതുരപാത്രത്തിനു ഒരു നീണ്ട വാല്‍വച്ചതുപോലുള്ള ഒരു ഉപകരണം ഉണ്ട് .അതിറെ പേര് പ്രസേകം.അതു ഉയര്‍ത്തിനിര്‍ത്താന്‍ ഒരു താങ്ങ് ഉണ്ടാകും .പാത്രത്തില്‍ നെയ്യോഴിച്ചാല്‍ അത് ധാരധാരയായി തീയില്‍ ചെന്ന് വീഴും.ഒടുവില്‍ ആചാര്യദക്ഷിണയോടെ ചടങ്ങുകള്‍ സമാപിക്കുന്നു.

ഈ ലോകത്തിലെ ഒരു ചെറുജീവിക്കുപോലും ദോഷം വരാതെ ജാതിമത ഭേദമന്യേ സമൂഹത്തിന്‍റെ  നാനതുറകളിലും പെട്ട ആളുകള്‍ ആരാധനാ നടത്തുന്നുവെങ്കില്‍  അത്തരം  ആരാധനരീതികള്‍  പ്രോത്സഹിക്കപെടെണ്ടത്  തന്നെ.അതിനു ഈ അതിരുദ്രം ഒരു നിമിത്തമാവുകയാണെങ്കില്‍ വളരെ നല്ലത്.


Saturday 3 November 2012

കണ്ണൂരിലെ സുധാകരായിസം

തല്ലിയവനെ തിരിച്ചുതല്ലുക ,ഭീഷണിപെടുത്തിയവനെ തിരിച്ചടിക്കുക ഇതൊന്നും കണ്ണൂരിലെ ആളുകള്‍ക്കും രാഷ്ട്രിയകാര്‍ക്കും അറിയാത്തകാര്യം ഒന്നും അല്ല.എന്നാല്‍ ഒരു ജനപ്രതിനിധി തന്നെ  അതും അങ്ങ് ഡല്‍ഹിയിലെ ഒരു M. തന്നെ നേരിട്ടിരങ്ങിയാലോ? അതാണ് കണ്ണൂരിലെ സുധാകരായിസം.കുറച്ചു ദിവസം മുന്‍പേങ്ങോ ഒരു കോണ്‍ഗ്രസ്‌ MLA ഗുജറാത്തിലെ ഒരു ടോള്‍പിരിവു ബൂത്തില്‍ തോക്കെടുത്ത് ജീവനകാരനെ ഭീഷണി പെടുത്തുന്നത് TVയില്‍ കണ്ടപ്പോള്‍ മൂക്കത്ത് കൈവച്ചു അയ്യോടാ ! എന്തായിത് എന്നു പറഞ്ഞ കേരളജനതയിലെ കണ്ണൂരുകാര്‍ക്ക് അതിന്റെ മറ്റൊരു പതിപ്പ് നേരിട്ട് കാണാന്‍ ഒരവസരം കൈവന്നു .
                                                           ഈ കോണ്‍ഗ്രസ്‌ MP വാദിച്ചത്, സ്വാന്ത്രസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ അടച്ചവനെയോ പാവങ്ങളുടെ വിമോചനത്തിനു വേണ്ടി പോരാടി ജയിലില്‍ അടക്കപെട്ടവനെയോ മോചിപ്പിക്കാന്‍ വേണ്ടിയല്ല .പകരം നിയമവിരുദ്ധമായ രീതിയില്‍ മണല്‍ കടത്തിയവരെ പിടിച്ചുകൊണ്ടു പോയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ വന്ന ഒരു യൂത്തനെയും പിടിച്ചു പോലീസ് അറസ്റ്റു ചെയ്തു .നല്ല തന്റെടമുള്ള ഒരു പോലീസ്കാരന്‍ ചെയ്യുന്ന പണി വളപട്ടണം S.I അങ്ങോട്ട ചെയ്തു .സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുരേഷ്ഗോപി ആയി.ഭരിക്കുന്ന തംബ്രക്കന്‍മാരുടെ ശിങ്കിടികളെ തൊടാന്‍ അത്രയ്ക്ക് ധൈര്യമോ ! ഉടനെ MP  നേരെ കാറെടുത്ത് വന്നു നല്ല ഉശിരന്‍ ഡയലോഗും കാച്ചി ക്യാമറക്ക് മുന്‍പില്‍ നല്ലൊരു ആക്ഷനും കാണിച്ചു പ്രതികളെയും കൊണ്ടു ഇറങ്ങി പോയി .മലയാള മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തപ്പോള്‍ അതിനെ പിന്തുടര്‍ന്ന് ദേശിയ മാധ്യമങ്ങളും അതു പിന്തുടര്‍ന്നു അപ്പോഴാണ് ഇങ്ങനെയൊരു MP ഉള്ളകാര്യം പാര്‍ലിമെന്റിലെ മറ്റുള്ളവര്‍ അറിഞ്ഞതെന്ന് അസൂയകര്‍ പറയുന്നു .                                                          
                                                                      എന്നാല്‍ ഈ സുധാകരായിസം ഇതു മാത്രമാണോ അല്ലെന്നു ജനസംസാരം.കണ്ണൂര്‍ നഗരത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായ സംഘപരിവാറുകാരുമായി അല്ലറ ചില്ലറ കശപിശ സ്ഥിരം പതിവാണ് .ചില സംഘര്‍ഷ സമയത്ത് MP  നേരിട്ട് വന്നിടുണ്ടെത്രേ .അതാണ് യഥാര്‍ത്ഥ ജനപ്രതിനിധി എന്നു അനുകൂലികളും അതല്ല മറിച്ചു അക്രമം നടത്തുന്ന കോണ്‍ഗ്രസ്‌കാര്‍ക്ക് പിന്തുണ നല്‍കാനാണ് വന്നതെന്ന് എതിരാളികളും പറയുന്നു .എന്നാല്‍ സുധാകരായിസം ഇവിടം കൊണ്ടാവസനിക്കുന്നുണ്ടോ?ഇല്ല തന്നെ .കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ജീപ്പില്‍ നിന്നും കുറെ ഗുണ്ടകളെ പോലീസെ അറെസ്റ്റ്‌ ചെയ്തപ്പോള്‍ അതു ഗുണ്ടകളല്ല കോണ്‍ഗ്രസ്‌കാരണെന്നും പറഞ്ഞു ഉടെനെ ടിയാന്‍ ഇവരെ മോചിപ്പിക്കാന്‍ അവതരിച്ചു. ഇതൊക്കെ കണ്ടാല്‍ ജയില്‍ കിടക്കുന്ന തടവുപുള്ളികളെയും പോലീസ് അറസ്റ്റു   ചെയ്തവരെയും മൊത്തം മോചിപിച്ചു കടത്തി കൊണ്ടു പോകലാണ് ടിയാന്റെ പണി എന്നു നിരൂപകന്‍ സംശയിച്ചാല്‍ കുറ്റംപറയാന്‍ ഒക്കുമോ ? 
                                                              എന്നാല്‍ കണ്ണൂരിലെ സുധാകരയിസ ലീലകള്‍ ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല .ഏതൊരു ജഡ്ജി കൈകൂലി വാങ്ങിക്കുന്നത് നേരിട്ട് കണ്ടെന്നു വരെ ഇദ്ധേഹം കാച്ചിയപ്പോള്‍ നടുങ്ങിയത്  ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയാണ്‌ .ഈ കാര്യങ്ങളെ ഒക്കെതന്നെ എന്നത്തെയും പോലെ കേരള ജനത മറന്നു കഴിഞ്ഞു.
                                                                 അങ്ങനെ ടിയാന്‍ മോകനായും എല്ലാം അറിയുന്നവനായും  കാണുന്നവനായും കണ്ണൂരില്‍ പരിലസിക്കുകയാണ്.മോചകന്‍ എന്നു നിരൂപകന്‍ പറഞ്ഞത് എല്ലാത്തില്‍ നിന്നും മോചിപ്പിക്കുന്നവന്‍ എന്നല്ല കേട്ടോ ? പകരം ആക്ഷന്‍ രംഗങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്‌ കഥാപാത്രങ്ങളെ മാത്രം മോചിപ്പിക്കുനവന്‍ എന്നാണ് .
സുധാകരയിസം ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്  ഇവിടെ കാണാം      
 സുധാകരായിസം  അടുത്ത എപ്പിസോഡിനായി കണ്ണൂര്‍ ജനത ഇപ്പോള്‍ കാത്തിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് .

Friday 26 October 2012

ഗോ സംരക്ഷണം (ഡോ:വര്‍ഗീസ്‌ കുര്യന്‍ ശ്രീ ഗുരുജിയുടെ കാഴ്ചപാടിനെകുറിച്ച്)


1967ല്‍ ഗവര്‍മെന്റിന്റെ ഒരു ഹൈപവര്‍ കമ്മിറ്റിയില്‍ എന്‍.ഡി.ഡി.ബി ചെയര്‍മാനെന്ന നിലയില്‍ ഞാന്‍ ക്ഷണിക്കപെട്ടു .സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സര്‍ക്കാര്‍ ആയിരുന്നു ചെയര്‍മാന്‍. അഗ്രികള്‍ച്ചര്‍ പ്രൈസസ് കമ്മിഷന്‍ ചെയര്‍മാനായിരുന്ന അശോക് മിത്ര,പുരിയിലെ ശങ്കരാചാര്യര്‍,സെന്‍ട്രല്‍ ഫുഡ്‌ ടെക്നോളജിയില്‍ റിസര്‍ച്ച് ഇൻസ്റ്റിട്ട്യുട്ടിന്റെ ഡയറക്റ്റര്‍ ആയിരുന്ന എച്.എ.ബി പാര്‍പ്പിയ, രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ(ആര്‍.എസ്.എസ്) മേധാവിയായിരുന്ന എം.എസ് ഗോള്‍വൾകര്‍  എന്ന ഗുരിജി തുടങ്ങിയവര്‍ ആയിരുന്നു പശുസംരക്ഷണ പ്രസ്ഥാനത്തിന്റെ കമ്മറ്റിയംഗങ്ങള്‍.  
                                               എന്നെ അദ്ദേഹത്തില്‍ ആകര്‍ഷിച്ച പ്രധാനസംഗതി, തീവ്രമായ രാജ്യസ്നേഹമുള്ള ഒരിന്ത്യകാരനയിരുന്നു അദ്ദേഹം എന്നതായിരുന്നു .തന്റെ കാഴ്ചപാടുള്ള ദേശിയത പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത് എന്നു നിങ്ങള്‍ക്ക് വേണമെങ്കില്‍ വാദിക്കാം .പക്ഷെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല .ഒരു ദിവസം ഞങ്ങളുടെ മീറ്റിങ്ങുകളില്‍ ഒന്നില്‍ ഗോ സംരക്ഷണത്തെകുറിച്ചുള്ള ചര്‍ച്ച നടന്നു .ഗോവധം നിരോധിക്കണമെന്ന് തീവ്രമായി വാദിച്ചതിനു ശേഷം അദ്ദേഹം എന്റെ അടുത്തെത്തി ചോദിച്ചു .'കുര്യന്‍ ഗോവധത്തെകുറിച്ചു ഞാന്‍ ഇത്രയേറെ സംസരിക്കുന്നതെന്തുകൊണ്ടാണെന്ന് ഞാന്‍ നിങ്ങളോടു പറയട്ടെ ?
                                                          ഞാന്‍ പറഞ്ഞു : ' തീര്‍ച്ചയായും പറയൂ .നിങ്ങളെപ്പോലെ ബുദ്ധിശാലിയായ ഒരാള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്നറിയാന്‍ എനിക്ക് താല്പര്യം ഉണ്ട് .'

ഗോവധം നിരോധിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഞാന്‍ പെറ്റിഷന്‍ നല്‍കിയത് ഗവര്‍മെന്റിനെ അംബരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു'.അദ്ദേഹം എന്നോട് വിശദീകരിച്ചു.'10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ചു പെറ്റിഷന്‍ രാഷ്ട്രപതികു നല്‍കാനായിരുന്നു എന്റെ തീരുമാനം .ഇതുമായി ബന്ധപെട്ടു ഞാന്‍  രാജ്യമെബാടും സഞ്ചരിച്ചു.അങ്ങനെയാണ് ഞാന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ എത്തിയത് .
                                                  അവിടെ ഒരു സ്ത്രീ,തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം നല്‍കി അവരെ ജോലിക്കും സ്കൂളിലും ഒക്കെ അയച്ചതിനു ശേഷം ഈ പെററിഷനുമായി ഒപ്പു ശേഖരിക്കാനായി,കത്തുന്ന വെയിലില്‍ ഓരോ വീടും കയറിയിറങ്ങി.എന്തിനാണ് അവര്‍ എത്ര മാത്രം കഷ്ടപെടുന്നത് ഞാന്‍ അത്ഭുപെട്ടു .അവരുടെ പശുവിനു വേണ്ടിയായിരുന്നു അവര്‍ കഷ്ടപാടുകള്‍ ഏറ്റെടുത്തതെന്നു അപോഴാണ് എനിക്ക് മനസില്ലായത്‌ . അതിനെ ആശ്രയിച്ചാണ്‌ അവര്‍ ജീവിക്കുന്നത്.അവരുടെ ജീവിതത്തില്‍ പശുവിന്റെ സ്ഥാനം എത്ര വലുതയിരുന്നുവെന്നു ഞാന്‍ മനസിലാക്കി.
                                   നമ്മുടെ രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥയെകുറിച്ച് ഒന്നാലോചിച്ചു നോക്കുക .നല്ലതെന്തും വൈദേശികവും മോശമായതെന്തും സ്വദേശിയുമായി തീര്‍ന്നിരിക്കുന്നു .ഇന്നും നാം നല്ല ഇന്ത്യകാരനെന്നു വിശേഷിപ്പിക്കുന്നത് ആരെയാണ് ?.സ്യൂട്ടും ടൈയും ഹാറ്റും ധരിക്കുന്ന ആളെ.മോശം ഇന്ത്യ ക്കാരനായി കണക്കാക്കുന്നത് മുണ്ടുടുക്കുന്ന ആളെയും നമ്മുടെതായ കാര്യങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതിനു പകരം മറ്റു രാജ്യങ്ങളെ അനുകരിച്ചാല്‍ ഈ രാജ്യമെങ്ങനെ നന്നാവും?അപ്പോഴാണ് പശുവിനു രാജ്യത്തെ എകികരിക്കാന്‍ കഴിയുമെന്ന് എനിക്ക് മനസിലായത് - ഭാരത സംസ്കാരത്തിന്റെ പ്രതീകമാണ്‌ പശു .
                                                  ഇത്രയും കേട്ടതോടെ ഇന്ത്യകാരനയിരിക്കുന്നതിനെകുരിച്ച് ആളുകളുടെ ഉള്ളില്‍ അഭിമാനം വളര്‍ത്തിയെടുക്കാനാണ് അദ്ധേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ടായിരുന്നു .അദ്ധേഹത്തിന്റെ വ്യക്തിത്വത്തിലെ ഈ അംശം എന്നെ വളരെ ഏറെ ആകര്‍ഷിച്ചു .ഇതായിരുന്നു എനിക്കറിയാവുന്ന ഗോൾവൽകർ .സത്യസന്ധനും കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന ആളെന്നനിലയില്‍ ആണ് ഞാന്‍ അ ദ്ധേഹത്തെ കണ്ടത് . 

അവലംബം :  എനിക്കുമൊരു  സ്വപ്നമുണ്ടായിരുന്നു [ഡോ:വര്‍ഗീസ് കുര്യന്‍ ]

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് എനിക്ക് വേണ്ട

                                    മാനവികതയുടെ പൂര്‍ണത നിറഞ്ഞു കവിയുന്ന ഒരു സംസ്കാരമാണ് ഭാരതിയസംസ്കാരം. ലോകത്തിലെ സമസ്ത ചാരാചരങ്ങള്‍ക്കും സുഖം ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച ഒരു ജനത. ലോകത്തിലെ ഏതു കോണില്‍ നിന്നും നന്മ നിറഞ്ഞ ചിന്തധാരകള്‍ ഞങ്ങളിലേക്ക് പ്രവഹിക്കട്ടെ എന്ന വിശാല വീക്ഷണമുള്ള ഒരു സംസ്കാരം. ഈ സംസ്കാരത്തെ സങ്കുചിത മനോഭാവത്തിന്റെ തൊഴുത്തില്‍കെട്ടി സ്വയം അപഹാസ്യരകുന്ന ഹീനശ്രമം പലപോഴായി നടന്നിടുണ്ട് . ഇപോഴും നടക്കുന്നു .
                                          ഒരു രാഷ്ട്രം അതിന്റെ സര്‍വ്വപ്രൗഢിയോടും കൂടി നിലനില്‍ക്കണമെങ്കില്‍ ആ രാഷ്ട്രത്തിലെ സര്‍വ്വ ജനങ്ങളും ഒരേ ചരടില്‍ ഒറ്റകെട്ടായി നില്‍ക്കണം .ഇങ്ങനെ ചിന്തിക്കുമ്പോള്‍ വ്യത്യസ്ത മതവിഭാഗങ്ങളും സമുദായങ്ങളും  തിങ്ങിപാര്‍ക്കുന്ന ഈ പരമ പവിത്രമായ ഭാരത ഭൂമിയില്‍ ഒരൊറ്റ ജനതയായി നിലകൊള്ളുവാന്‍ ഭാരതത്തിനു സാധിക്കുന്നത് ദേശിയത എന്ന വീക്ഷണമാണ് .അതു ജര്‍മ്മനിയില്‍ കണ്ട സര്‍വസംഹാരമാടുന്ന ദേശിയത അല്ല .പകരം രാഷ്ട്രം നന്മയിലേക്ക് കുതിക്കുമ്പോള്‍ ലോകം മുഴുവന്‍ നന്മയിലേക്ക് എത്തിചെരട്ടെ എന്നു ചിന്തിക്കുന്ന വിശാല വീക്ഷണമുള്ളവരുടെ ദേശിയയാ
ണ്.ജാതി-മത ചിന്തകള്‍ക്കപുറത്ത് ഈ ദേശിയതയുടെ അടിസ്ഥാനശില ഹിന്ദുത്വമാണ്.പ്രതിലോമശക്തികള്‍ പറയുന്നതുപോലെ ഹിന്ദുത്വം വര്‍ഗീയ-മതഭ്രാന്തല്ല പകരം ഒരു രാഷ്ട്രത്തില്‍ നിവസിക്കുന്നവരുടെ ജീവിതരീതിയാണ്‌ .അതു പിന്തുടരുന്നവര്‍ ആരാണോ അവനാണ് ഹിന്ദു .
വ്യതിസ്ഥ സമുധയങ്ങളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളുടെയും നന്മ നിറഞ്ഞ ഭാഗങ്ങള്‍ തന്നിലേക്ക് അവാഹിച്ചവര്‍ .അവനു മറ്റുമതസ്ഥരുടെ ആഘോഷങ്ങളില്‍ ആശംസകള്‍ അര്‍പ്പിക്കുവാനും അതില്‍ പങ്കുചേരുവാനും യാതൊരു മടിയും ഉണ്ടാകില്ല.
                                     എല്ലാ മതത്തിലും വികലമായ കാഴ്ചപാടും , മറ്റു സമുദായങ്ങളെ നശിപ്പിക്കണം എന്ന ചിന്തയോടും കൂടി ഉള്ളവര്‍ ഉണ്ട് .പക്ഷെ അതിന്റെ അര്‍ഥം ആ സമുദായം മുഴുവന്‍ മോശമെന്നല്ല .ഇസ്ലാം മതത്തിന്റെ പേരില്‍ ലോക സമാധാനം നശിപ്പിക്കുന്ന തീവ്ര-ദുരാചാര ശക്തികള്‍ ഉണ്ട് പകഷെ അതിന്റെ അര്‍ഥം ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ മുഴുവന്‍ മോശകാരെന്നല്ല.ദേശിയ വീകഷനമുള്ള നിരവധി സഹോദരങ്ങള്‍ അതിലുണ്ട് . അവര്‍ കൂടി ആഘോഷിക്കുന്ന ഒരു ആചാരത്തിനു ആശംസകള്‍ നേര്‍ന്നാല്‍ തകര്‍ന്നു പോകുന്നതാണ് ഹിന്ദുത്വം എന്ന വികലമായ വീക്ഷണം ആ സംസ്കാരത്തിന്റെ തനിമ യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നതില്‍ വന്ന വീഴ്ചയയെ കരുതാനാവൂ .
                                            ഒരു രാഷ്ട്രം ശക്തി പ്രാപിക്കണമെങ്കില്‍ അതില്‍ എല്ലാ ജനതയും ഒരേ മനസോടെ ഒറ്റകെട്ടായി നില്‍ക്കണം .അകന്നു നില്‍ക്കുന്നവരെ കൂടുതല്‍ അകലത്തില്‍ ആക്കാനും , അടുത്തു നില്‍ക്കുന്നവരെ അകലത്തില്‍ ആക്കാനും മാത്രമേ ഹിന്ദു എന്ന പേരില്‍ നടത്തുന്ന ഇത്തരം സങ്കുചിത പ്രവര്‍ത്തികള്‍ ഉപകരിക്കു.ഹിന്ദുത്വം ഒരു സംസ്കാരത്തിന്റെ ജീവിതചര്യയാണ്‌ അതില്‍ എല്ലാ നന്മ നിറഞ്ഞ എല്ലാ രീതികളും ഉള്‍കൊണ്ടുകൊണ്ട് നമ്മുടെ രാഷ്ട്രത്തെ പരമമായ വൈഭാവത്തില്‍ എത്തിക്കാന്‍ ഹിന്ദു എന്ന പേരില്‍ അഭിമാനിക്കുന ഓരോരുത്തരും വിശാലമായ കാഴ്ചപാടുകള്‍ പിന്തുടരേണ്ടാതുന്ദ് .
                                                         പൂര്‍ണമായും ഭാരതിയ ദേശിയതയില്‍ അധിഷ്ടിതമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് രാഷ്ട്രിയ സ്വയം സേവക് സംഘതിനുള്ളത് .ഈ വിശാല വീക്ഷണം സഹിക്കാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി സംഘത്തിനുമേല്‍ പലതും ആരോപിക്കുന്നു എന്നു മാത്രം .